)
പാലക്കാട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ. ഈ തീരുമാനം നടപ്പിലാക്കുന്നത് സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പാലക്കാട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ തീരുമാനം ഏകപക്ഷീയമാണെന്നും ഇത് പൊതുഗതാഗത സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഉടമകളുടെ പക്ഷം. പ്രതിദിനം ഏകദേശം 19 ലക്ഷത്തോളം സ്ത്രീകൾ കെഎസ്ആർടിസി സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ മാത്രം സൗജന്യയാത്ര അനുവദിച്ചാൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ മാത്രമാകുന്ന അവസ്ഥയുണ്ടാകും.
അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകളുടെ എണ്ണം കുറവാണെന്നും എന്നാൽ കേരളത്തിലെ സാഹചര്യം അതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പുതുയുഗ യാത്രയ്ക്കിടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ അദ്ദേഹത്തെ അറിയിച്ചിരുന്നു. അന്ന് പ്രശ്നപരിഹാരം ഉറപ്പുനൽകിയ കാര്യവും ഗോപിനാഥൻ വ്യക്തമാക്കി. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.