തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തില്‍ കണക്കുകൂട്ടലുകള്‍ മലക്കം മറിയുകയാണ്...
പ്രചാരണത്തില്‍ മുന്‍പന്തിയിലായിരുന്ന എല്‍ഡിഎഫിന് തുടക്കത്തില്‍ നേടിയ വന്‍ പിന്തുണയില്‍ നേരിയ ഇടിവ് സംഭവിച്ചുവോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. ഒപ്പം തിരഞ്ഞെടുപ്പ് ഗോദയില്‍ അവസാനം പോരാളികളെ ഇറക്കി വന്‍ മുന്നേറ്റം നടത്തുകയാണ് ബിജെപി. പ്രചാരണത്തില്‍ ഇരുമുന്നണികളെയും പിന്തള്ളിയാണ് ബിജെപി നീങ്ങുന്നത്.
ഏവരുടെയും കണ്ണുകള്‍ ഇത്തവണയും തിരുവനന്തപുരത്തേയ്ക്കാണ്. ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്നത്. കോൺഗ്രസിന്‍റെ വിശ്വപൗരൻ ശശി തരൂര്‍ മൂന്നാം വിജയത്തിനായി മണ്ഡലത്തിലിറങ്ങുമ്പോള്‍, കടുത്ത മത്സരം തന്നെയാണ് നേരിടേണ്ടി വരുന്നത് എന്നാ കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയതിന്‍റെ നാണക്കേട് മാറ്റാൻ സിറ്റിംഗ് എംഎൽഎ സി ദിവാകനെയാണ് ഇടത് മുന്നണി രംഗത്തിറക്കിയത്. തുടക്കം മുതൽ ത്രികോണ മത്സര ചൂട് ഏറെയുള്ള തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികൾക്ക് വിജയമുറപ്പിക്കാന്‍ യാതൊരു സാധ്യതയും നല്‍കുന്നില്ല ഈ മണ്ഡലം.
എന്തായാലും മണ്ടലത്തില്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന മുന്നേറ്റം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.