)
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 40 കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മൂന്ന് സ്ത്രീകളെ എയർ കസ്റ്റംസ് പിടികൂടി. തായ്ലൻഡിൽ നിന്ന് ചൊവ്വാഴ്ച രാത്രി 11.45ന് കരിപ്പൂരിൽ എത്തിയ എയർഏഷ്യ വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.
കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ (40), ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് പിടിയിലായത്. എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ സംയുക്തമായാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്ന് 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോയോളം തൂക്കം വരുന്ന തായ്ലൻഡ് നിർമിത ചോക്ലേറ്റ്, ക്രീം ബിസ്ക്കറ്റ്, കേക്ക് എന്നിവയിൽ കലർത്തിയ രാസലഹരികളും പിടികൂടി. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് സ്ത്രീ യാത്രക്കാരെയാണ് പിടികൂടിയത്. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് വിപണനവും ഉപയോഗവും വർധിച്ച സാഹചര്യത്തിൽ ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.