അന്ധയായ ലോട്ടറികാരിയുടെ കയ്യില്‍ നിന്നും ടിക്കറ്റുകള്‍ തട്ടിയെടുത്ത യുവാവിനെ തിരഞ്ഞ് പോലീസ്. പെരുമ്പാവൂര്‍ പിപി റോഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയലുള്ള വഴിയോരത്ത് ലോട്ടറി വിൽക്കുന്ന ലിസി ജോസാണ് തട്ടിപ്പിനിരയായത്.
6 മാസത്തിനിടയിൽ രണ്ടാം തവണയാണ് ലിസിയുടെ കയ്യില്‍ നിന്നും ലോട്ടറികള്‍ തട്ടിയെടുക്കുന്നത്. ഏകദേശം 4800 രൂപ വില വരുന്ന ടിക്കറ്റുകളാണ് ബൈക്കിലെത്തിയ യുവാവ് തട്ടിയത്.
Also Read: Viral Video: നടന്നുപോയ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ച് കാര്‍!!
ടിക്കറ്റുകളുടെ നമ്പറുകൾ പരിശോധിക്കാനെന്ന വ്യാജേന ലിസിയുടെ കയ്യില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങി കടക്കുകയായിരുന്നു. 3 കുറ്റികളിലായി ഉണ്ടായിരുന്ന 122 ടിക്കറ്റുകളാണ് ഇയാള്‍ തട്ടിയെടുത്തത്.
ആരാണ് ടിക്കറ്റുകള്‍ തട്ടിയതെന്ന കാര്യത്തില്‍ ലിസിയ്ക്ക് യാതൊരു നിശ്ചയവുമില്ല. രാവിലെ 8നായിരുന്നു സംഭവം. പുറമ്പോക്കിലെ താമസക്കാരിയായ ലിസിയുടെ ഏക വരുമാനം ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്ന തുച്ഛമായ തുകയാണ്.
Also Read: പശുക്കിടാവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍!
ഇതിന് മുന്‍പ് കബളിക്കപ്പെട്ട ലിസിയ്ക്ക് മേപ്രത്തുപടി തുണ്ടത്തിൽ ഏജൻസീസ് ഉടമ രാജു തുണ്ടത്തിലാണ് 4000 രൂപ നൽകി സഹായിച്ചത്. ഒക്ടോബറില്‍ നടന്ന ആ സംഭവത്തിന് ശേഷം പുതിയ ടിക്കറ്റുകൾ വാങ്ങി വിൽപന തുടരുന്നതിനിടെയാണ് പുതിയ തട്ടിപ്പ്. സംഭവം പോലീസില്‍ അറിയിച്ചത് രാജു തന്നെയാണ്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.