തിരുവനന്തപുരം: ശബരിമലയിൽ പോറ്റിയെ കേറ്റിയത് മന്ത്രിയല്ല തനന്ത്രിയാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണെന്നും വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ഗണേഷ് കുമാർ ചോദിച്ചു. ഉദ്ദേശിക്കുന്ന ആൾ കേസിൽ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നതെന്നും ശബരിമലയിൽ നടന്നത് എന്ത് എന്ന് കോടതി കണ്ടെത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
യുഡിഎഫ് മതവികാരം ഇളക്കി വിടുകയാണെന്നും ബിജെപിയെക്കാൾ അപകടകരമായ രീതിയിലാണെന്നും മന്ത്രി പറഞ്ഞു. ബിജെപിക്ക് കോൺഗ്രസിനും ഒരേ സ്വരമാണെന്നും ശബരിമല, ശബരിമല എന്ന് മാത്രം പറയുന്നുവെന്നും കോൺഗ്രസിന് അന്തസ്സുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









