)
തിരുവനന്തപുരം: ലഭിച്ച എല്ലാ പുരസ്കാരങ്ങളും മലയാളികൾക്കുള്ളതാണെന്ന് മോഹൻലാൽ. സംസ്ഥാന സർക്കാർ നടത്തിയ 'മലയാളം വാനോളം, ലാൽസലാം' എന്ന പരിപാടിയിൽ സർക്കാരിന്റെ ആദരവ് ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ലെന്നായിരുന്നു മറുപടി പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞത്. ഇത് താൻ വളർന്ന മണ്ണാണ്, വൈകാരിക ഭാരം മറച്ചുവയ്ക്കാൻ തന്റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവാർഡ് വാങ്ങിയ നിമിഷത്തേക്കാൾ ഏറെ വൈകാരിക ഭാരത്തോടെയാണ് നിൽക്കുന്നത്, ഇത് ഞാൻ വളർന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാൻ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാൻ അന്ന് തീരുമാനിച്ചത് ഓർക്കുമ്പോൾ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
ദൈവമേ എന്ന് വിളിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ എല്ലായിപ്പോഴും എത്തുന്നത്. പ്രേക്ഷകരുടെ മടുപ്പിൽ നിന്ന് രക്ഷിക്കുന്ന കവചം കഥാപാത്രമാണ്. അത് നൽകുന്നത് എഴുത്തുകാരും സംവിധായകനുമാണ്. ഞാൻ അനായാസമായി അഭിനയിക്കുന്നു എന്ന് എല്ലാവരും പറയുന്നു. പക്ഷേ എനിക്ക് അഭിനയം അനായാസമല്ല. അങ്ങനെ തോന്നുന്നുവെങ്കിൽ എനിക്ക് പോലും അറിയാത്ത ഏതോ ശക്തിയുടെ സ്വാധീനം കൊണ്ടാണത്. ചെയ്യുന്ന കർമ്മമാണ് വലുത് അതിൽ അഹങ്കാരം ഉണ്ടാകുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. ഇത്തരത്തിലൊരു ചടങ്ങ് നടത്തിയതിന് സർക്കാരിനും മുഖ്യമന്ത്രിക്കും താരം നന്ദി പറഞ്ഞു. കൂടാതെ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും മോഹൻലാൽ നന്ദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.