)
കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ 14 എണ്ണം കൊല്ലം തീരത്തെത്തിയതായി റിപ്പോർട്ട്. ആദ്യ കണ്ടെയ്നർ രാവിലെ 4 മണിയോടെയാണ് തീരത്തടിഞ്ഞത്.
കരയ്ക്കടിഞ്ഞ കണ്ടെയ്നറുകൾ ഏറ്റെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ ഉച്ചയോടെ എത്തുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ജൂൺ ഒന്ന് വരെ പ്രദേശത്ത് മീൻ പിടിത്തം നിരോധിച്ചിരിക്കുകയാണ്. കപ്പലിലുള്ളത് തീരുവ അടയ്ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് അതുകൊണ്ടുതന്നെ ഇതില്‍ നിന്നും ചരക്കുകള്‍ മാറ്റുന്നത് നിയമ വിരുദ്ധമാണ്. ഈ കണ്ടെയ്നറുകള്‍ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈന്‍ ആന്‍ഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിരിക്കുകയാണ്. കരതൊടുന്നത് അനുസരിച്ച് സംഘമെത്തി കണ്ടെയ്നറുകള്‍ പരിശോധിക്കുമെന്നും അപകടകരമല്ലാത്തവ കൊച്ചി തുറമുഖത്തേക്ക് എത്തിക്കുമെന്നുമാണ് റിപ്പോർട്ട്.
കൊല്ലത്തെ കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴ തറയിൽക്കടവ് ഭാഗത്തുമാണ് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞിട്ടുണ്ട്. ഇതിനിടയിൽ ചരക്ക് കപ്പിൽ നിന്നുള്ള കണ്ടെയ്നറുകൾ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ കടൽ വെള്ളത്തിൽ അപകടകരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നുള്ള പരിശോധനയും നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.