കേസെടുക്കേണ്ടെന്ന സർക്കാരിന്റെ നിലപാടിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇപ്പോൾ നടപടി.

കൊച്ചി: എംഎസ്സി എൽസ 3 എന്ന കണ്ടെയ്നർ കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ ഉടമയാണ് കേസിൽ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമാണ്. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ ചരക്ക് കപ്പൽ കൈകാര്യം ചെയ്തുവെന്നാണ് കേസ്.
സംഭവത്തിൽ കേസെടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു നേരത്തെ സർക്കാർ. കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എംഎസ്സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമാണുള്ളത്. കേരളത്തിലെ അവരുടെ സുഗമമായ പ്രവര്‍ത്തനത്തിന് സൽപ്പേര് ആവശ്യമാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. കേസെടുക്കേണ്ടെന്ന തീരുമാനത്തോട് കേന്ദ്രവും യോജിച്ചു.
മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം, മലിനീകരണം തടയാനുള്ള ചിലവ് എന്നിവ കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. എന്നാൽ സർക്കാരിന്റെ നിലപാടിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
അതേസമയം കടലിൽ ഒഴുകിയ 61 കണ്ടെയ്നറുകളിൽ 51 എണ്ണം ഇതിനോടകം തീരത്ത് എത്തിച്ചു. കടലിൽ വീണ കണ്ടെയ്നറുകളിൽ ഹാനികരമായ വസ്തുക്കളുണ്ടായിരുന്നില്ല. തീരത്ത് എണ്ണ മലിനീകരണമില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.