)
കൊച്ചി: എംഎസ് സി എൽസ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സർക്കാർ. കേരള തീരത്തിന് കനത്ത നഷ്ടമുണ്ടായി എന്ന് കാണിച്ച് പരിസ്ഥിതി വകുപ്പ് ആണ് കോടതിയെ സമീപിച്ചത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടിയെടുക്കണമെന്ന ആവശ്യമാണ് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 10ന് ഹർജി വീണ്ടും പരിഗണിക്കും.
അതേസമയം എംഎസ് സിയുടെ അകിറ്റെറ്റ - II എന്ന കപ്പൽ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അകിറ്റെറ്റ - II വിഴിഞ്ഞം വിടുന്നത് ഹൈക്കോടതി തടഞ്ഞു.
മെയ് 25നായിരുന്നു തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ് സി എല്‍സ 3 കപ്പൽ മറിഞ്ഞ് അപകടമുണ്ടായത്. അപകടകരമായ 643 കണ്ടൈനറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ മറിഞ്ഞതിന് ശേഷം ഇതുവരെ 61 കണ്ടൈനറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തടിയുകയും ചെയ്തു. ഇതിലൂടെ 59.6 മെട്രിക് ടണ്‍ മാലിന്യമാണ് കരയ്ക്കടിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.