MSC IRINA In Vizhinjam Seaport: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം എസ് സി ഐറിനയെ വാട്ടർ സല്യൂട്ട് നൽകിയാണ് വിഴിഞ്ഞത്ത് സ്വീകരിച്ചത്.

തിരുവനന്തപുരം: നിരവധി പ്രത്യേകതകളുള്ള എം എസ് സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 22 നില കെട്ടിടത്തിന്റെ ഉയരവും നാല് ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പവുമുള്ള കപ്പലാണ് എം എസ് സി ഐറിന. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നാണിത്. വാട്ടർ സല്യൂട്ട് നൽകിയാണ് വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിച്ചത്.
399.9 മീറ്ററാണ് കപ്പലിന്റെ നീളം. കൂറ്റൻ ചരക്കുകപ്പലിന് 61.3 മീറ്റർ വീതിയാണുള്ളത്. ഈ ചരക്ക് കപ്പലിന് 24,346 ടിഇയു കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. 2023ൽ ആണ് ഈ കപ്പൽ നിർമിച്ചത്. ലൈബീരിയൻ പാതകയുമേന്തി എത്തിയ എം എസ് സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ സ്വദേശി വില്ലി ആന്റണി ആണ്.
സിംഗപ്പൂരിൽ നിന്ന് മെയ് 29ന് വിഴിഞ്ഞത്തേക്ക് പുറപ്പെട്ട എം എസ് സി ഐറിനയിൽ 35 ജീവനക്കാരാണ് ഉള്ളത്. കപ്പലിൽ 16,000 കണ്ടെയ്നറുകളാണ് ഉള്ളത്. ഇതിൽ 3000-5000 കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കും. വിഴിഞ്ഞത്ത് ഇതുവരെ വന്നതിൽ വലിയ ചരക്കുകപ്പൽ എം എസ് സി ക്ലൗഡ് ജിറാഡറ്റാണ്. എം എസ് സി ഐറിന ആദ്യമായാണ് ദക്ഷിണേന്ത്യൻ തുറമുഖത്ത് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.