)
വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും മഴ ശക്തം. പ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. സ്ഥലം സന്ദർശിക്കാൻ എത്തിയ വില്ലേജ് ഓഫീസറെയും റവന്യൂ ഉദ്യോഗസ്ഥരെയും പ്രദേശവാസികൾ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായത്തിന്റെ കാര്യത്തിൽ സർക്കാർ വാക്കുപാലിച്ചില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ സുരക്ഷിതമാണെന്ന് അറിച്ച് ജനങ്ങളെ താമസിപ്പിച്ചെന്നും ധനസഹായവിതരണത്തിൽ പാകപ്പിഴയുണ്ടായെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പോലീസ്, ഫയർഫോഴ്സ് സംഘത്തേയും നാട്ടുകാർ തടഞ്ഞു.
വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രദേശത്ത് നിന്ന് പിൻവാങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് തൊഴിൽ ഇല്ലാതായവർക്ക് യാതൊരു സഹായവും ലഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പ്രദേശത്ത് മഴ ശക്തമാണെന്നും ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്നും മറുകരയിലെത്തിയ തൊഴിലാളികളും പറഞ്ഞു. നിലവിൽ ചൂരൽമലയിൽ അതിശക്തമായ മഴ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.