)
ഇടുക്കി: ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തമില്ലെന്ന് ദേശീയപാത അതോറിറ്റി. അപകടം ഉണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമാണവും നടന്നിരുന്നില്ലെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം.
ആളുകളെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് നിന്ന് മാറ്റിത്താമസിപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ബിജുവും ഭാര്യയും വ്യക്തിപരമായ ആവശ്യത്തിനായി വീട്ടിലേക്ക് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം.
അതേസമയം, മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയപാത നിർമാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ സാധ്യതയുള്ള എൻഎച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിക്കാനും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബിജുവിന്റെ ഭാര്യ സിന്ധു ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റതായും എല്ലുകളും രക്തക്കുഴലുകളും കാൽമുട്ടിന് താഴേക്ക് ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു.
അർധബോധാവസ്ഥയിലാണ് സന്ധ്യയെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് മരിച്ച വിവരം സന്ധ്യ അറിഞ്ഞിട്ടില്ല. ബിജുവിന്റെ സംസ്കാരം നടത്തി. അതേസമയം, മണ്ണ് ദുർബലമായതിനാൽ ലക്ഷംവീട് ഉന്നതിയിലെ വീടുകളിലേക്ക് മടങ്ങുന്നത് സുരക്ഷിതമാണോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.