)
ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ ചുമതലയേൽക്കും. റവാഡയ്ക്ക് കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി കൊണ്ടുള്ള ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരവകുപ്പ്. നാളെ രാവിലെ എട്ട് മണിക്ക് റവാഡ ചന്ദ്രശേഖർ കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേൽക്കും. ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. കണ്ണൂരിൽ നാളെ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ റവാഡ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
41-ാം പോലീസ് മേധാവി ആയിട്ടാണ് റവാഡ ചുമതലയേല്‍ക്കുക. ഷേഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തില്‍ ആണ് പുതിയ ഡിജിപിയെ തിരഞ്ഞെടുത്തത്. ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ച് വരവെയാണ് കേരളത്തിന്റെ പൊലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനമായത്.
1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എഎസ്പി ആയാണ് കേരളത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയാണ് അദ്ദേഹത്തിന്റെ സ്വദേശം. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ആയിരുന്നു റവാഡ ചന്ദ്രശേഖര്‍ ഉണ്ടായിരുന്നത്. യുപിഎസ് സി അംഗീകരിച്ച പട്ടികയില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറായ നിധിന് അവഗര്വാളും യോഗേഷ് ഗുപ്തയും ഉണ്ടായിരുന്നു. ഇവരിൽ നിന്നാണ് റവാഡയെ തിരഞ്ഞെടുത്തത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലാവധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.