)
തൊടുപുഴ: വീട്ടിലെ പ്രസവത്തെ തുടർന്ന് ഇടുക്കിയിൽ നവജാത ശിശു മരിച്ചു. വാഴത്തോപ്പ് പെരുങ്കാലയിലാണ് സംഭവം. ജോൺസൺ - വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇരുവരോടും ആശുപത്രിയിൽ പോകാൻ പലതവണ പറഞ്ഞിരുന്നുവെന്ന് വാർഡ് മെമ്പർ അജേഷ്കുമാർ പറഞ്ഞു. എന്നാൽ കർത്താവ് രക്ഷിക്കുമെന്നാണ് അവർ പറഞ്ഞതെന്ന് അജേഷ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. വിജിയുടെ ഭർത്താവ് ജോൺസൺ പാസ്റ്ററാണ്. ഇയാൾ ഒരു അന്ധവിശ്വാസിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂത്ത രണ്ട് കുട്ടികൾ കൂടിയുണ്ട് ഇവർക്ക്. അതേസമയം ഈ കുട്ടികളെ ജോൺസൺ സ്കൂളിൽ വിടാറില്ലെന്നും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.