)
തിരുവനന്തപുരം: മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി സുനിൽകുമാർ (60) ആണ് മരിച്ചത്. മകൻ സിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയുമുള്ള യുവാവിന്റെ മനോനില തെറ്റിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ 11ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വീഡിയോ ഗെയിമുകളിലും അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിലും മനോനില തെറ്റിയ സിജോ മാതാപിതാക്കളെ മർദ്ദിക്കുന്നത് പതിവായിരുന്നു. ബേക്കറി ഉടമ കൂടിയായ സുനിൽകുമാർ മകന്റെ ആക്രമണം ഭയന്ന് കാഞ്ഞിരംകുളത്ത് വീട് വാടകയ്ക്ക് എടുത്ത് മാറിയിരുന്നു.
ALSO READ: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു
നെയ്യാറ്റിൻകര വെൺപകൽ പട്ടിയക്കാലയിലുള്ള സുനിൽകുമാറിന്റെ വീട്ടിൽ സിജോ മാത്രമായിരുന്നു താമസം. എന്നാൽ എല്ലാ ദിവസവും സുനിൽകുമാർ ഭക്ഷണം എത്തിക്കാറുണ്ടായിരുന്നു. ഭക്ഷണം എത്തിക്കുന്ന സമയത്തൊക്കെയും പ്രകോപനം കൂടാതെ സിജോ സുനിലിനെ മർദ്ദിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ പതിനൊന്നാം തീയതി ഭക്ഷണവുമായി എത്തിയ സുനിലിനെ സിജോ ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാൽവഴുതി പടിയിൽ നിന്ന് വീണെന്നാണ് സുനിൽ കുമാർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്.
എന്നാൽ ഓപ്പറേഷന് വിധേയനാകുന്നതിന് തൊട്ടുമുൻപ് ഭാര്യയോട് മകൻ ആക്രമിച്ച വിവരം പറഞ്ഞു. തുടർന്ന് സുനിൽകുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് സിജോയെ കസ്റ്റഡിയിലെടുത്തു.
പോസ്റ്റുമോർട്ടത്തിനായി സുനിലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.