)
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണ സംഭവത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തു. പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എഞ്ചിനീയറിങ് കൺസൾട്ടന്റ് എന്ന കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി.
പദ്ധതിയുടെ പ്രോജക്ട് മാനേജർ ആയിരുന്ന എം അമർനാഥ് റെഡ്ഡിയെ സസ്പെൻഡ് ചെയ്തു. ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ്കുമാറിനെയും സസ്പെൻഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്.
കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ ദേശീയപാതയുടെ ടെൻഡറുകളിൽ ഇനി പങ്കെടുക്കാനനുവദിക്കില്ല. ദേശീയപാത അതോറിറ്റി നിയോഗിച്ച രണ്ടംഗ സംഘം പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്.
രണ്ടംഗ സംഘം നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഡൽഹി ഐഐടിയിലെ പ്രൊഫസർ ജിവി റാവു ഉൾപ്പെടെയുള്ള സംഘം ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണം നടത്തും. ഈ വിദഗ്ധ സംഘം വിശദമായ റിപ്പോർട്ട് ഉടൻ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.