Nilambur By Election 2025 Counting: എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ലീഡ് നേടുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

മലപ്പുറം: നിലമ്പൂരിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ. എം. സ്വരാജ് 1800-2000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. വഴിക്കടവ്, എടക്കര, മൂത്തേടം തുടങ്ങിയിടങ്ങളിൽ യുഡിഎഫ് മുന്നിലെത്തിയാലും പോത്തുകല്ലിലും കരുളായിയിലും അമരമ്പലത്തും നിലമ്പൂരും എം. സ്വരാജ് ലീഡ് നേടുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
ഭരണവിരുദ്ധ വികാരമില്ലെന്നും നിലമ്പൂരിൽ മാറ്റം പ്രകടമായിരുന്നുവെന്നുമാണ് ഇടതുമുന്നണി വിലയിരുത്തൽ. വഴിക്കടവ്, ചുങ്കത്തറ എന്നിവിടങ്ങളിലെ യുഡിഎഫ് വോട്ടുകൾ പിവി അൻവർ നേടുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. സിപിഎം കേഡർ വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെടുകയും യുഡിഎഫ് വോട്ടുകൾ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ എൽഡിഎഫിന് വിജയം ഉറപ്പാണെന്നാണ് വിശ്വാസം.
നിലമ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും വോട്ടിങ് ശതമാനം ഉണ്ടായ തിരഞ്ഞെടുപ്പാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ്. ആര്യാടൻ ഷൗക്കത്ത് 5000-10000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ലീഗ് വോട്ടുകളിൽ അട്ടിമറിയുണ്ടായെന്ന പിവി അൻവറിന്റെയും ഇടതുമുന്നണിയുടെയും പ്രചരണം പികെ കുഞ്ഞാലിക്കുട്ടി തള്ളി.
അത് തെറ്റിദ്ധാരണയാണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. എന്നാൽ, പിവി അൻവറിന് അനുകൂലമായി ഏതെല്ലാം രീതിയിൽ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആശങ്കയുണ്ട്. പിവി അൻവർ 10000 വോട്ട് വരെ നേടുമെന്നാണ് യുഡിഎഫും എൽഡിഎഫും പ്രതീക്ഷിക്കുന്നതെങ്കിലും മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നാണ് പിവി അൻവറിന്റെ അവകാശവാദം.
ക്രൈസ്തവ വോട്ടുകൾ ലഭിക്കുമെന്നും ഇതിലൂടെ വോട്ട് വിഹിതം ഉയർത്താമെന്നുമാണ് എൻഡിഎ പ്രതീക്ഷ. മേലയോര മേഖലയിലെ ക്രൈസ്തവരുടെ വോട്ടുകൾ എൻഡിഎക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മികച്ച രീതിയിൽ വോട്ട് ഷെയർ ഉയർത്താനാകുമെന്നാണ് എൻഡിഎ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.