)
സന: സനയിലെ സെൻട്രൽ ജയിൽ അധികൃതർ വധശിക്ഷ നടപ്പാക്കുന്ന തിയതി അറിയിച്ചിട്ടുണ്ടെന്ന് യെമനിൽ വധശിക്ഷയ്ക്ക് വിധക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് പറഞ്ഞു. തിയതി അറിയിച്ച് അവർ സന്ദേശം അയച്ചതായി ടോമി തോമസ് വ്യക്തമാക്കി.
2017 ജൂലൈയിൽ യെമൻ പൗരനായ തലാൽ അബ്ദുമെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശിയായ നഴ്സ് നിമിഷ പ്രിയയെ 2020ൽ ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചതായി അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം രാജ്ഭവനിൽ വച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടതായും കാര്യങ്ങൾ വിശദീകരിച്ചതായും നിമിഷ പ്രിയയുടെ ഭർത്താവ് ടോമി വിശദീകരിച്ചു. നിമിഷ പ്രിയയുടെ കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും താൻ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ടോമി പറഞ്ഞു.
ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരിയുമായും വീഡിയോ കോളിലൂടെ സംസാരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിമിഷ പ്രിയയുടെ അമ്മ യെമനിൽ തുടരുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ വഴികളും തേടുകയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി.
2011ൽ ആണ് നിമിഷ പ്രിയയും ഭർത്താവും മകളും യെമനിലെത്തിയത്. തലാലിന്റെ സ്പോൺസർഷിപ്പിൽ സനയിൽ ക്ലിനിക് ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭർത്താവും മകളും 2014ൽ നാട്ടിലേക്ക് മടങ്ങി. പിന്നീട്, തലാൽ നിമിഷ പ്രിയയെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് വ്യാജ രേഖകൾ നിർമിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പാസ്പോർട്ട് പിടിച്ചുവച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
പാസ്പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമക്കവേ നിമിഷ തലാലിനെ ബോധം കെടുത്തി, പക്ഷേ ഇതിനിടെ തലാൽ മരിച്ചു. തുടർന്ന് മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചു. കൊലപാതകക്കേസിൽ 2017ൽ നിമിഷ പ്രിയയും സഹായിയും അറസ്റ്റിലായി. യെമൻ കോടതി വധശിക്ഷ വിധിക്കുകയും 2023ൽ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വധശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.