)
തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് ഭര്‍ത്താവ് ടോമി തോമസ്. വാര്‍ത്ത ആശ്വാസകരമാണ്. മുന്നോട്ടുനീങ്ങാനുളള ഊര്‍ജം കിട്ടിയെന്ന് ടോമി തോമസ് പറഞ്ഞു. നിമിഷയെ രക്ഷിക്കാന്‍ കാന്തപുരത്തിന് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നുണ്ട്. അദ്ദേഹം വിഷയത്തില്‍ ശക്തമായി ഇടപെട്ടെന്നും ടോമി വ്യക്തമാക്കി. 'ഭാര്യയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ചെയ്തുവെന്നും ടോമി പറഞ്ഞു. ഉദ്ദേശിച്ച ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ചാണ്ടി ഉമ്മനും ഇടപെട്ടിരുന്നുവെന്നും ടോമി തോമസ് കൂട്ടിച്ചേർത്തു.
മകളെ രക്ഷിക്കാനായി എല്ലാവരും കൈകോര്‍ത്തുവെന്നും അതിന് നന്ദി പറയാൻ ഈ ജീവിതം പോരെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. സന്തോഷം കൊണ്ട് താന്‍ കരഞ്ഞുപോയി. തങ്ങളെ ദൈവം കൈവിടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഉത്തരവ് വന്നത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇത് സ്ഥിരീകരിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിന് പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.