)
പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പാലക്കാട് ചിങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. പിതാവ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ 32കാരനായ മകനാണ് ആശുപത്രിയിലുണ്ടായിരുന്നത്.
രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ പാലക്കാട് ജില്ലയിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മരണപ്പെട്ട് വ്യക്തി, മകൻ, ഇതിന് മുൻപ് ഒരു യുവതിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പാലക്കാട് പ്രാഥമിക ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 347 പേരാണുള്ളത്. നിലവിൽ മൂന്ന് പഞ്ചായത്തുകളിലും മണ്ണാർക്കാട് നഗരസഭയിലെ അഞ്ച് വാർഡുകളിലും നിലവിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. സംസ്ഥാനത്തെ നിപ സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.