)
പാലക്കാട് ജില്ലയിൽ വീണ്ടും നിപ്പ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം കടുപ്പിച്ചു. 6 ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിപ്പ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവയുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. പനി ബാധിച്ചു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ചങ്ങലീരി സ്വദേശിയായ 57 വയസ്സുകാരന് നിപ്പ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പാലക്കാട് വീണ്ടും നിപ്പ ഭീതിയിലായത്. അട്ടപ്പാടി സ്വദേശിയായ ഇദ്ദേഹം ഈയിടെയാണ് ചങ്ങലീരിയിൽ താമസമാക്കിയത്.
മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം ഇന്നലെ അട്ടപ്പാടിയിൽ സംസ്കരിച്ചു. നിപ്പ ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന യുവതിയുടെ സമ്പർക്കപ്പട്ടികയിൽ ഇല്ലാത്തയാളാണ് ഇപ്പോൾ മരിച്ചതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ. ചങ്ങലീരി മേഖലയിൽ ആരോഗ്യ വകുപ്പു സർവേ നടത്തി സമ്പർക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. പനി ബാധിച്ചവർ ആരൊക്കെയെന്ന വിവരങ്ങളും ശേഖരിച്ചു. ചങ്ങലീരിക്ക് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.