തിരുവനന്തപുരം: ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ മർദ്ദനവും കൈവിലങ്ങുമാണ് ബിജെപിയുടെ നയമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദന്റെ പരാമർശം.
ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും സിപിഎം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു.
ALSO READ: ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്
സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രമാണെന്ന് ക്രൈസ്തവ മേലധ്യക്ഷൻമാർ തന്നെ പറയുന്നു. ക്രിസ്മസ്, ഈസ്റ്റർ സമയങ്ങളിൽ ദേവാലയങ്ങളിലും വീടുകളിലും കേക്കുമായി എത്തുന്ന ബിജെപി നേതാക്കൾക്ക് ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്നും ജനങ്ങൾക്ക് ആഗ്രഹമുണ്ട്.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ കന്യാസ്ത്രീകളുടെ മോചനത്തിനായി എന്തു ചെയ്തുവെന്നും എംവി ഗോവിന്ദൻ ചോദിച്ചു. ജോർജ് കുര്യൻ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. ജോർജ് കുര്യൻ ഏത് നിയമത്തെ കുറിച്ചാണ് പറയുന്നത്. വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞുവച്ചതാണോ കുര്യന് നിയമമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









