മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ചെന്നെത്തിയ കേരളത്തില്‍ നിന്നുള്ള മത്സ്യ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെയാണ് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് നടപടി സ്വീകരിച്ചത്. 

Last Updated : Dec 5, 2017, 08:14 PM IST
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ചെന്നെത്തിയ കേരളത്തില്‍ നിന്നുള്ള മത്സ്യ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെയാണ് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് നടപടി സ്വീകരിച്ചത്. 

മത്സ്യ തൊഴിലാളികളുടെ എണ്ണം, ആശുപത്രിയിലുളള മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കല്‍, അവര്‍ക്കുണ്ടായിട്ടുളള സാമ്പത്തിക നഷ്ടം, ബോട്ടുകള്‍ക്കുണ്ടായ കേടുപാടുകള്‍ എന്നിവ സംബന്ധിച്ചുളള വിശദവിവരങ്ങള്‍ തുടങ്ങിയവ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന്നിര്‍ദേശിച്ചിട്ടുണ്ട്. 

തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അമ്പാടി (9846310773), മഹാരാഷ്ട്ര -നിഫാം ഡയറക്ടര്‍ ഡോ. ദിനേശ് (9400497160, 8547870160) കര്‍ണ്ണാടക -ഗോവ-ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ. സതീഷ് കുമാര്‍ (9446033895, 9496007024) ലക്ഷദ്വീപ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സാജു.എം.എസ് (9496007030) എന്നിവരെയാണ് നിയമിച്ചിട്ടുളളത്.

ഗുജറാത്തിലെ വരാവല്‍, മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗ്ഗ്, രത്‌നഗിരി, കര്‍ണ്ണാടക, ഗോവയിലെ മാള്‍പ്പ്, കാര്‍വാര്‍, വാസ്‌കോ പോര്‍ട്ടുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഈ പ്രദേശങ്ങളിലെ മറ്റ് തുറമുഖങ്ങള്‍ കൂടി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കും.

Trending News