കൊച്ചി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് കേന്ദ്ര ഘടകം.
അടുത്ത അദ്ധ്യക്ഷന്‍ ആരാണെന്നുള്ള കാര്യത്തില്‍ ശക്തമായ ആലോചനകള്‍ നടക്കുന്നതിനിടെ വൈറലാകുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്.
തൃശ്ശൂരിലെ യുവ കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേലാണ് 'എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അടുത്ത എഐസിസി പ്രസിഡന്‍റ്?' എന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ അദ്ധ്യക്ഷനാകുമെന്നായിരുന്നു ആ പോസ്റ്റ്. എന്തായാലും തൃശ്ശൂരിലെ എ ഗ്രൂപ്പ് നേതാവിന്‍റെ പോസ്റ്റില്‍ പൊങ്കാലയിടുകയാണ് ഐ ഗ്രൂപ്പുകാര്‍.
സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലിന് പകരം വാഴത്തണ്ടാണ് നല്ലതെന്ന് പറഞ്ഞ് സാഹിത്യ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തിയ ആളാണ് ജോണ്‍ ഡാനിയേല്‍.
അതേസമയം, രാഹുലിന് പകരം യുവനേതാവ് തന്നെ അദ്ധ്യക്ഷനാകണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സി൦ഗ് രംഗത്തെത്തിയിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യയോ സച്ചിൻ പൈലറ്റോ അദ്ധ്യക്ഷനാകണമെന്നാണ് അമരീന്ദര്‍ സി൦ഗ് ആവശ്യപ്പെടുന്നത്.
എന്നാൽ അഹമ്മദ് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആവശ്യപ്പെടുന്നത് മല്ലികാര്‍ജുൻ ഖാര്‍ഗെ, മുകള്‍ വാസ്നിക്, സുശീൽ കുമാര്‍ ഷിൻഡെ തുടങ്ങിയവര്‍ ആരെങ്കിലും അദ്ധ്യക്ഷ പദവിയിലെത്തണം എന്നാണ്.
രാഹുൽ ഗാന്ധിയ്ക്ക് അഹമ്മദ് പട്ടേൽ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളോട് അതൃപ്തിയുണ്ടെന്ന തരത്തിലു൦ റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ അദ്ധ്യക്ഷനെയും നിയന്ത്രിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു എന്ന തരത്തിലും ആരോപണമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുലിന്‍റെ രാജി.