Pahalgam Terror Attack: 'രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവർ മുന്നിലെത്തി, ഒരു വാക്കാണ് ചോദിച്ചത്, അറിയില്ലെന്ന് പറഞ്ഞതും അച്ഛനെ വെടിവച്ചു' - ആരതി

തന്റെ കൺമുന്നിൽ വച്ചാണ് ഭീകരർ അച്ഛനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് ആരതി പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 03:18 PM IST
  • വെടിയൊച്ച കേട്ടതോടെ കാട്ടിലേക്ക് ഓടുകയായിരുന്നു.
  • ഇവിടെ വച്ചാണ് ഭീകരർ തന്റെ മുന്നിൽവച്ച് അച്ഛനെ കൊലപ്പെടുത്തിയതെന്നും ആരതി പറ‍ഞ്ഞു.
  • നാട്ടിലെത്തിയ ശേഷമാണ് രാമചന്ദ്രന്റെ മരണ വിവരം ഭാ​ര്യയെ അറിയിച്ചത്.
Pahalgam Terror Attack: 'രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവർ മുന്നിലെത്തി, ഒരു വാക്കാണ് ചോദിച്ചത്, അറിയില്ലെന്ന് പറഞ്ഞതും അച്ഛനെ വെടിവച്ചു' - ആരതി

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ ഇരയായ രാമചന്ദ്രന്റെ മകൾ ഈ ആക്രമണത്തിന്റെ ദൃക്സാക്ഷി കൂടിയാണ്. പഹൽ​ഗാമിൽ നടന്ന നടുക്കുന്ന അവങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തുകയാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്റെ മകൾ ആരതി. വെടിയൊച്ച കേട്ടതോടെ കാട്ടിലേക്ക് ഓടുകയായിരുന്നു. ഇവിടെ വച്ചാണ് ഭീകരർ തന്റെ മുന്നിൽവച്ച് അച്ഛനെ കൊലപ്പെടുത്തിയതെന്നും ആരതി പറ‍ഞ്ഞു. നാട്ടിലെത്തിയ ശേഷമാണ് രാമചന്ദ്രന്റെ മരണ വിവരം ഭാ​ര്യയെ അറിയിച്ചത്. 

ആരതിയുടെ വാക്കുകൾ ഇങ്ങനെ; 

''പ്രദേശത്തുനിന്ന് വെടിയൊച്ച കേട്ടതോടെ പരഭ്രാന്തരായി എല്ലാവരും ഓടാൻ തുടങ്ങി. തുടർന്ന് ടോയ്ലറ്റ് പോലെയുള്ള ഒരു ചെറിയ കെട്ടിടത്തിന് പിന്നിൽ കുറച്ചുനേരം നിന്നു. അവിടെ നിന്നുകൊണ്ട് ഫോൺ വിളിക്കാൻ ശ്രമിച്ചെങ്കിലും റെയ്ഞ്ച് ലഭിച്ചില്ല. പിന്നീട് ഫെന്‍സിന്റെ അടിയിലൂടെ രക്ഷപ്പെട്ട് കാടിന്റെ നടുവിലുള്ള പുല്‍മേടിലെത്തിയപ്പോഴേക്കും ഒരു തീവ്രവാദി ഞങ്ങളുടെ മുൻപിലെത്തി. തുടർന്ന് ഇയാൾ വെടിയുതിർത്തതോടെ ഞങ്ങളെല്ലാവരും പല പല ​ഗ്രൂപ്പുകളായി പോയി. 

ഓരോ ​ഗ്രൂപ്പിന്റെ അടുത്ത് ചെന്നും ഭീകരവാദികൾ എന്തോ ചോദിക്കുന്നുണ്ടായിരുന്നു. എന്നിട്ടാണ് എല്ലാവരെയും ഷൂട്ട് ചെയ്തത്. ഞങ്ങളുടെ അടുത്തെത്തിയപ്പോൾ കലിമ എന്നോ മറ്റോ രണ്ട് തവണ പറ‍ഞ്ഞു. തങ്ങൽക്കറിയില്ല എന്ന് പറഞ്ഞതോടെ അച്ഛനെ വെടിവച്ചു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ തലയ്ക്കും അവർ തോക്ക് ചൂണ്ടുകയാണുണ്ടായത്. ഇത് കണ്ട് കുട്ടികള്‍ വാവിട്ടു നിലവിളിച്ചു. തുടര്‍ന്ന് ഭീകരവാദി ഞങ്ങളുടെ അടുത്ത് നിന്നും മാറി. ഓൺ ദ സ്പോട്ട് അച്ഛൻ മരിച്ചുവെന്ന് മനസിലായതോടെ കുട്ടികളെയും കൂട്ടി അവിടെ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. 

എത്ര ഭീകരർ ഉണ്ടായിരുന്നുവെന്ന് അറിയില്ല. രണ്ട് പേരെയാണ് ഞങ്ങൾ കണ്ടത്. അതിൽ ഒരാളാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. അവർ സൈനിക വേഷത്തിൽ അല്ലായിരുന്നു. കുതിരകളുടെ കാൽപാദങ്ങൾ നോക്കിയാണ് താഴേക്കെത്തിയത്. ഇതിനിടെ ഫോണിന് റെയ്ഞ്ച് കിട്ടിയതോടെ ഡ്രൈവറെ വിളിച്ചറിയിക്കുകയും അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.''

Also Read: Pahalgam Terror Attack: 'എക്സ് അക്കൗണ്ടിനും പൂട്ടിട്ടു'; പാകിസ്ഥാനെതിരായ നടപടികൾ കടുപ്പിച്ച് ഇന്ത്യ

അതേസമയം ഇടപ്പള്ളി സ്വദേശിയായ എന്‍. രാമചന്ദ്രന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. രാവിലെ 7 മണി മുതല്‍ 9.30വരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി എന്‍എസ്എസ് കരയോഗം ശ്മശാനത്തിൽ സംസ്‌കാരം നടത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News