)
തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്. ആദ്യം ആത്മഹത്യക്ക് ശ്രമിച്ച ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ഡിഐജിയുടെ റിപ്പോർട്ട്.
കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആനന്ദിനെ ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതമെന്നും എന്നാൽ, ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൗൺസിലിങ് നൽകിയതിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നുവെന്നും ആനന്ദിനെ നിരീക്ഷിക്കാൻ രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഡിഐജി റിപ്പോർട്ടിൽ വ്യക്തമാക്കി.
ആത്മഹത്യാ ശ്രമം നടത്തിയ വാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ ആനന്ദിനെ അസ്വസ്ഥതപ്പെടുത്തിയതായി സഹപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. ആനന്ദിന് പ്രത്യേകിച്ച് ആരുമായും സൗഹൃദം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രെയിനിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവധി നിഷേധിച്ചുവെന്നുമുള്ള ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ആനന്ദിന്റെ സഹോദരന്റെ മൊഴി രേഖപ്പെടുത്തും.
ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആനന്ദിന്റെ സഹോദരൻ അരവിന്ദ് ആരോപിച്ചിരുന്നു. ആത്മഹത്യ സംബന്ധിച്ച് എഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.