അശ്ലീല വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വാട്സ് ആപ് ഗ്രൂപ്പ് പിരിച്ചുവിട്ട് അഡ്മിന്‍.
'നമ്മള്‍ സഖാക്കള്‍' എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം 28 അശ്ലീല വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടത്.
കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷൻ അംഗങ്ങളും ഭാരവാഹികളും അംഗങ്ങളായ ഗ്രൂപ്പിലാണ് സംഭവം.
വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ നടക്കവെയാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായുള്ള ഗ്രൂപ്പിലേക്കാണ് വീഡിയോകള്‍ വന്നത്.
തുടര്‍ന്ന് അംഗങ്ങള്‍ അഡ്മിനായ അസോസിയേഷന്‍ നേതാവിനെ വിളിച്ച് വിവരമറിയിച്ചു. മറ്റുള്ളവരില്‍ നിന്നും വിവരമറിഞ്ഞ അഡ്മിന്‍ ഉടന്‍ തന്നെ ദൃശ്യങ്ങളയച്ച അംഗത്തെ ഫോണില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല.
ഇതിനിടെ തുടരെതുടരെ അഡ്മിന്‍റെ ഫോണിലേക്ക് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണിലേക്ക് കോളുകള്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു.
ശല്യം സഹിക്കവയ്യാതെ ദൃശ്യങ്ങളയച്ച നേതാവിന്‍റെ ഫോണ്‍ കളഞ്ഞുപോയതാണെന്നും അത് ലഭിച്ചവര്‍ ആരോ അശ്ലീല വീഡിയോകള്‍ അയച്ചുവെന്നും അഡ്മിന്‍ മേസേജയച്ചു.
ഇത് കണ്ടതോടെ മറ്റംഗങ്ങളുടെ പ്രതിഷേധം കെട്ടടങ്ങി. എന്നാല്‍, പിന്നീടാണ് സംഭവങ്ങളുടെ ശരിയായ രൂപം വെളിയില്‍ വന്നത്.
ഗ്രൂപ്പിലെ മറ്റൊരു അംഗം വീഡിയോ അയച്ച നേതാവിനെ വിളിച്ചപ്പോള്‍ ബന്ധപ്പെടാനായി. ഇതോടെ അഡ്മിന്‍ പറഞ്ഞത് കള്ളമാണെന്ന് എല്ലാവര്‍ക്കും മനസിലായി.
ഇതോടെ നേരത്തെ അടങ്ങിയ അംഗങ്ങള്‍ പതിയെ തലപൊക്കി തുടങ്ങി.. ഗ്രൂപ്പില്‍ പ്രതിഷേധങ്ങളും ചര്‍ച്ചകളും അരങ്ങേറി.
ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വനിതാ അംഗങ്ങള്‍ അറിയിച്ചതോടെ അഡ്മിന്‍ ഗ്രൂപ് പിരിച്ചുവിടുകയായിരുന്നു.