കൊല്ലം: തനിക്കെതിരായ ആരോപണം തെളിഞ്ഞാല്‍ എംപി സ്ഥാനം രാജി വയ്ക്കുമെന്ന് കാസര്‍ഗോഡ് നിയുക്ത എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍.
വോട്ട് ചെയ്യാന്‍ വരിയില്‍ നിന്നവരോട് വോട്ട് ചോദിച്ചെന്ന ആരോപണ൦ തെളിയിക്കാനാണ് ഉണ്ണിത്താന്‍ വെല്ലുവിളിച്ചിരിക്കുന്നത്. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണം ഉന്നയിച്ചവര്‍ കയ്യിലുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും ഉണ്ണിത്താന്‍ പറയുന്നു. ആരോപണം തെളിയിക്കാന്‍ കഴിയാത്ത പക്ഷം താന്‍ കോടതിയെ സമീപിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുണ്ടായത് വിഷമമുണ്ടാക്കിയെന്നും അതു ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ഉണ്ണിത്താന്‍ പറയുന്നു.
ജില്ലാ നേതൃത്വ൦ യുക്തമായ തീരുമാനമെടുക്കുമെന്നും ഇനിയും അതിനു പിന്നാലെ പോകാൻ താൽപര്യമില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്നും 40,438 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് വിജയിച്ചത്. 474961 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്.