)
കൊച്ചി: 2023-ലെ 'നവകേരള സദസ്സിലെ' പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസിന്റെ തുടർനടപടികൾക്ക് സ്റ്റേ. എറണാകുളം സിജെഎം കോടതിയിൽ നിലനിൽക്കുന്ന കേസിൻ്റെ തുടർനടപടികൾക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. മൂന്ന് മാസത്തേക്ക് നടപടികൾ തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആണ് പരാതി നൽകിയത്. നവകേരള സദസിലെ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ രാഷ്ട്രീയ ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നായിരുന്നു പരാതി.
കേസ് ഫയലിൽ സ്വീകരിക്കാനും ഗവർണറിൽ നിന്ന് പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി തേടാനും മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി നൽകിയ ഹർജിയാണ് ഇപ്പോൾ പരിഗണിച്ച് മൂന്നു മാസത്തേക്ക് ഇടക്കാല സ്റ്റേ അനുവദിച്ചത്. പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ പരാതിക്കാരന് കോടതി നാല് മാസം സമയം നൽകിയിരുന്നു.
പ്രളയകാലത്തെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് സൈന്യം സ്വന്തം നിലയ്ക്ക് ഇറങ്ങിയതല്ലെന്നും അതിന് നൽകിയത് സംസ്ഥാന സർക്കാരാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന സൈന്യത്തിൻ്റെ മനോവീര്യം തകർക്കുന്നതാണെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണെന്നും ആരോപിച്ചാണ് പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.