)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കവർച്ചയിൽ അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നു. കട്ടിളയിലെ സ്വർണക്കവർച്ച സംബന്ധിച്ച കേസിലെ എഫ്ഐആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതി ചേർത്തിരിക്കുകയാണ്. 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്. എ. പദ്മകുമാർ പ്രസിഡന്റായ ഭരണസമിതിയായിരുന്നു ആ വർഷം ചുമതലയിലുണ്ടായിരുന്നത്.
ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് 2019ൽ സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബോർഡിന് നഷ്ടമുണ്ടാക്കുന്ന തരത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. പദ്മകുമാർ പ്രസിഡന്റായ ബോർഡില്‍ ശങ്കർ ദാസ്, കെ രാഘവൻ എന്നിവരായിരുന്നു അംഗങ്ങളായുണ്ടായിരുന്നത്.
കേസിൽ ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ്വാരപാലകശില്‍പ്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പാളികള്‍ മോഷ്ടിച്ചതാണ് രണ്ടാമത്തെ എഫ്ഐആർ. ഇതിൽ രണ്ടാമത്തെ എഫ്ഐആറിലാണ് ദേവസ്വം അംഗങ്ങളെ പ്രതിചേർത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.