)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കമെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം സമയം തേടയിട്ടുണ്ട്.
ജയറാമിന് സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് സ്പെഷ്യൽ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തേ ജയറാമില് നിന്നും പ്രാഥമികമായി വിവരങ്ങള്‍ എസ്ഐടി തേടിയിരുന്നു. കേസിൽ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ടെന്നും റിപ്പോർട്ടുണ്ട്.
സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്സര് ചെയ്തിരുന്നുവെന്നും ഇതിന്റെ പൂജാ ചടങ്ങുകളിലായിരുന്നു ജയറാം പങ്കെടുത്തതെന്നുമുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതിനായി ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയും അയ്യപ്പഭക്തനുമായ ഒരു ധനികനാണ് പണം ചെലവഴിച്ചത്. ആന്ധ്രപ്രദേശിൽ 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു കട്ടിളപ്പടിയുടെ നിര്‍മാണം നടന്നത്. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശുകയും തുടര്‍ന്ന് വീണ്ടും ചെന്നൈയില്‍ എത്തിച്ച് പൂജ നടത്തി. ഇതിലാണ് നടന് ജയറാമും ഗായകന് വീരമണിയും പങ്കെടുത്തത് എന്നാണ് റിപ്പോർട്ട്.
ഇതേ വാതില്‍ ഉണ്ണികൃഷ്ണന് പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അയ്യപ്പന് തന്ന നിയോഗമാണെന്ന് കരുതിയാണ് താൻ പൂജ ചെയ്തതെന്നും അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയറാം നേരത്തെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.