)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഡി മണി എന്നയാൾ താനല്ലെന്ന് ദിണ്ടിഗലിലെ വ്യവസായി. താൻ ഡി മണി അല്ലെന്നും, എംഎസ് മണിയാണെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. തൻ്റെ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ കൈയ്യിലുണ്ടായിരുന്നു. ഈ വിവരം ചോദിച്ചറിയാനാണ് എസ്ഐടി സംഘം എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ബാലമുരുകൻ എന്ന ഒരു സുഹൃത്തുണ്ടെന്നും, അയാൾ ഉപയോഗിക്കുന്നത് തൻ്റെ പേരിൽ എടുത്ത നമ്പരാണെന്നും എംഎസ് മണി പറഞ്ഞു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും എംഎസ് മണി മൊഴി നഷകി.
ഇന്ന് രാവിലെയാണ് എംഎസ് മണിയുടെ വീട്ടിലും ഓഫീസിലുമായി എസ്ഐടി സംഘം റെയ്ഡ് നടത്തിയത്. ബാലമുരുകൻ്റെ കൂട്ടാളിയായ ശ്രീകൃഷ്ണൻ്റെ വീട്ടിലും ഓഫീസിലുമായി എസ്ഐടി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന് ഇടനിലക്കാരനായെന്നാണ് സംശയിച്ചാണ് എസ്ഐടി ചോദ്യം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.