മുൻകൂർ ജാമ്യം തേടി വേടൻ സമീപിച്ചിരിക്കുന്നതിനാൽ കേസ് അധികം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി.

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടിയത്. വിവാഹ വാഗ്ദാനം നൽകിയെന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാൾ ആണെന്നും ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരിക്ക് തെളിവുകൾ ഹാജരാക്കാൻ കോടതി തിങ്കളാഴ്ച വരെ സമയം നൽകിയിരിക്കുകയാണ്.
മുൻകൂർ ജാമ്യം തേടിയാണ് വേടൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിൽ കോടതിക്ക് തീരുമാനം പറയേണ്ടതുണ്ട്. കേസ് നീട്ടികൊണ്ടുപോകാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് നിയമപരമായ വസ്തുതകൾ മാത്രമാണ് പരിശോധിക്കാൻ കഴിയുക.
പെൺകുട്ടിക്ക് എപ്പോഴാണ് വിഷാദ രോഗം തുടങ്ങിയെന്നതിന് മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. സ്നേഹ ബന്ധത്തിലെ തകർച്ച മാത്രം വിഷാദ രോഗത്തിന് കാരണമായി കണക്കാക്കാനാകില്ല. അത് ഒരു കാരണം മാത്രമാണെന്നും വിഷാദരോഗത്തിന് മറ്റ് കാരണങ്ങൾ ഉണ്ടായിക്കൂടെയെന്നും കോടതി ചോദിച്ചു.
വേടനെതിരെ ഒരുപാട് യുവതികൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ വാദിച്ചു. നിരവധി പേരാണ് വേടനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ മൂന്നാമതൊരാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് കോടതിയിൽ പറയേണ്ടതില്ലെന്നും കോടതി പരാതിക്കാരിയുടെ അഭിഭാഷകയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.