)
കൊല്ലം/ഷാർജ: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള. സതീഷിന്റെ വാദങ്ങൾ തെറ്റാണെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് പറഞ്ഞു.
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയാണ് മരിച്ചത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിലാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം ഷാർജയിൽ നിന്നെത്തിച്ച ശേഷം റീപോസ്റ്റുമോർട്ടം ചെയ്യുമെന്ന് പിതാവ് പറഞ്ഞു. സതീഷ് പറയുന്ന കാര്യങ്ങൾ വിശ്വാസത്തിലെടുക്കാനാകില്ലെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി പുറത്തുവരുമെന്നും പിതാവ് പറഞ്ഞു.
അതേസമയം, സതീഷിന്റെ പാസ്പോർട്ട് ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അന്വേഷണ സംഘം പ്രത്യേക യോഗം ചേരും. അന്വേഷണ സംഘം അതുല്യയുടെ ഫോൺ പരിശോധിക്കും. സതീഷ് ജോലി ചെയ്തിരുന്ന ദുബായിലെ കമ്പനിയിൽ നിന്ന് ഇയാളെ പുറത്താക്കി. സതീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നാട്ടിലെത്തിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സ്ഥിരം മദ്യപിക്കുന്ന ആളാണ് സതീഷെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരി അഖിലയോട് പറഞ്ഞിരുന്നു. അതുല്യയുടെ മാതാവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പോലീസിൽ പരാതി നൽകി. ഈ കേസിൽ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.