)
ചരക്കുകപ്പലിന് തീപിടിച്ച് 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുള്ളതായി സൂചന. നേവി രക്ഷാദൌത്യം ആരംഭിച്ചു. കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനം തുടങ്ങി. 18 ജീവനക്കാർ കടലിലേക്ക് ചാടി. ജീവനക്കാർക്ക് പൊള്ളലേറ്റു. കേരള തീരത്ത് നിന്ന് 120 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലുകളും വിമാനങ്ങളും രക്ഷാദൌത്യത്തിന്. പരിക്കേറ്റവരെ കേരള തീരത്ത് എത്തിക്കുമെന്ന് സൂചന.
''WANHAI 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ അപകടത്തിൽപ്പെട്ടതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. 20 കണ്ടെയ്നറുകൾ കടലിൽ വീണു. പൊട്ടിത്തെറികളും തീപിടുത്തവും ഉണ്ടായിട്ടുണ്ട്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. രക്ഷാ ബോട്ടുകളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്'' - കോസ്റ്റ് ഗാർഡ് അറിയിച്ച പ്രാഥമിക വിവരം.
(Breaking News... Updating...)