Crime News Thiruvananthapuram: പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്കും ആക്രമണത്തിലേക്കും നയിച്ചത്.

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് അച്ഛനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ആറ് പേർ പിടിയിൽ. പിടിയിലായവർ മുൻപും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണെന്ന് പോലീസ്. ഏപ്രിൽ പതിനൊന്നാം തിയതി രാത്രി 11 മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം.
കാഞ്ഞിരംകുളം ജംഗ്ഷന് സമീപത്ത് നടന്ന പരിപാടിയോട് ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലും തുടർന്ന് ആക്രമണത്തിലും കലാശിച്ചത്. അവണാകുഴി മുരുകൻ കോവിലിന് സമീപം താമസിക്കുന്ന ഷാജിയേയും മക്കളായ ജിഷ്ണു, നിതിൻ എന്നിവരേയുമാണ് ഏഴംഗ സംഘം വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.
കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന കാഞ്ഞിരംകുളം സ്വദേശികളായ അനീഷ്, ആനന്ദ്, മുകേഷ്, ബിജിൻ, വിഴിഞ്ഞം സ്വദേശിയായ സുനിൽ നെയ്യാറ്റിൻകര സ്വദേശിയായ അനു എന്നിവരെയാണ് കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടിയത്.
ഏഴ് പ്രതികളുള്ള കേസിൽ ഒന്നാംപ്രതി കാഞ്ഞിരകുളം സ്വദേശി ബിനുവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.