പീഡന പട്ടികയുമായി സരിത വീണ്ടും; എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്

സോളാര്‍ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വച്ചെന്ന് പരാമര്‍ശം. 

Last Updated : Oct 21, 2018, 12:34 PM IST
പീഡന പട്ടികയുമായി സരിത വീണ്ടും; എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സോളാര്‍ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വച്ചെന്ന് പരാമര്‍ശം. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൗസില് വച്ചാണെന്ന് സരിതയുടെ മൊഴി‍. 2012ലെ ഹര്‍ത്താല്‍ ദിനത്തിലാണ് പീഡിപ്പിച്ചതെന്നും പരാമര്‍ശമുണ്ട്. കെ സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വച്ച്. മന്ത്രിയായിരുന്ന എ പി അനില്‍ കുമാറിന്‍റെ ഔദ്യോഗിക വസതിയാണ്‌ റോസ് ഹൗസ്. 

ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. സോളാര്‍ കമ്പനിയുടെ പദ്ധതിക്ക് അംഗീകാരം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. 

അതേസമയം, കേസില്‍ സരിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും. സോളാര്‍ കേസില്‍ സരിത എസ്.നായരുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച്  എസ്പി അബ്ദുള്‍ കരീമാണ് അന്വേഷണ സംഘത്തലവന്‍. 

സരിത  നല്‍കിയ പീഡന പരാതി അനുസരിച്ച് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി.വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന് സരിതാ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

Trending News