ഡൽഹി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി വൈകുന്നേരം മൂന്ന് മണിക്ക് കൂടിക്കാഴ്ച നടത്തും. സമഗ്ര ശിക്ഷാ കേരള പദ്ധതിയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും. പിഎംശ്രീ പദ്ധതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ചർച്ച ഉണ്ടാകില്ലെന്ന് വി ശിവൻകുട്ടി അറിയിച്ചു. വന്ദേ ഭാരതിൽ കുട്ടികൾ ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.
പിഎംശ്രീ വിവാദത്തിന് ശേഷം ആദ്യമായാണ് വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുന്നത്. എസ്എസ്കെ ഫണ്ടായി 92.41 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നവംബർ മൂന്നിന് സമഗ്ര ശിക്ഷാ കേരളയുടെ ആദ്യഗഡു നൽകിയത്. സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ടായി സംസ്ഥാനത്തിന് 456 കോടി രൂപയാണ് ലഭിക്കേണ്ടത്. ഇതിൽ 319 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന സർക്കാർ ഇതിനോടകം നടത്തിയിട്ടുണ്ട്. ഈ തുക ഒരുമിച്ച് നൽകണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും നാല് ഗഡുക്കളായി നൽകാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









