Nilambur Student Death Case: വിദ്യാർഥി മരിച്ച സംഭവത്തിൽ ഭാരതീയ ന്യായസംഹിത വകുപ്പ് 105 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. കാൽ വൈദ്യുതി കമ്പിയിൽ തട്ടിയാണ് വൈദ്യുതാഘാതം ഏറ്റതെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഭാരതീയ ന്യായസംഹിത വകുപ്പ് 105 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്താംക്ലാസ് വിദ്യാർഥി ജിത്തു (15) ആണ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ജിത്തുവിന്റെ ബന്ധു സുരേഷ് നൽകിയ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജിത്തുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിനും ഷോക്കേറ്റെന്ന് പരാതിയിൽ പറയുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് അപകടകരമായ രീതിയിൽ ഫെൻസിങ് സ്ഥാപിച്ചിരുന്നത്
ഫുട്ബോൾ കളിച്ചതിന് ശേഷം ബന്ധുക്കളായ വിദ്യാർഥികൾക്കൊപ്പം മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് ജിത്തുവിന് വൈദ്യുതാഘാതമേറ്റത്. ഷാനു, യദു എന്നീ ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കും പരിക്കേറ്റു.
അനധികൃതമായി നിർമിച്ച ഫെൻസിങ്ങിൽ നിന്നാണ് വിദ്യാർഥിക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിദ്യാർഥിയുടെ മരണം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.