കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭർത്താവ് യാസിർ ആക്രമണം നടത്താൻ ഉദ്ദേശിച്ച് തന്നെയാണ് വീട്ടിലെത്തിയതെന്ന് നിഗമനം. ഇയാൾ കരുതിക്കൂട്ടിയാണ് ആക്രമണം നടത്തിയത്.
പുതിയ കത്തി വാങ്ങി ബാഗിൽ ഒളിപ്പിച്ചാണ് ഇയാൾ ഷിബിലയുടെ വീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയത്ത് ഭക്ഷണം കഴിക്കവേയാണ് ഷിബിലയുടെ കഴുത്തിലേക്ക് യാസിർ കത്തി കുത്തിയിറക്കിയത്.
ALSO READ: താമരശ്ശേരി കൊലപാതകം; യാസർ ഉമ്മയെ കൊന്ന ആഷിഖിൻ്റെ സുഹൃത്ത്, ഭാര്യയെ കൊന്നത് സ്വബോധത്തോടെ
നോമ്പുതുറക്കുന്ന സമയം തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത് ആളുകൾ കുറവായിരിക്കുമെന്ന ധാരണയിൽ ആയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യാപിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ഷിബിലയുടെ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. നോമ്പ് തുറക്കുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നും ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും അയൽവാസിയായ നാസർ പറഞ്ഞു. പരിക്കേറ്റവരെ നാസറാണ് ആശുപത്രിയിലെത്തിച്ചത്.
ALSO READ: കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു
ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഷിബിലയെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് യാസിർ ഷിബിലയുടെ വീട്ടിൽ വന്ന് എസ്എസ്എൽസി സർട്ടിഫിക്കറ്റഅ കൈമാറിയിരുന്നു.
വൈകിട്ട് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും ഷിബിലയോട് പറഞ്ഞാണ് യാസിർ മടങ്ങിയത്. വൈകിട്ട് വീണ്ടുമെത്തിയാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും. ഹസീനയെ വാർഡിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.