)
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിന്റെ ജീവിതത്തില്‍ രക്തക്കറപുരണ്ടൊരു ഏടുണ്ട്. കണ്ണൂരിലെ ജീവന് പൊഴിഞ്ഞു പോയ അഞ്ച് രക്തസാക്ഷികളുടെയും ജീവച്ഛവമായി വര്‍ഷങ്ങളോളം ജീവിച്ച പുഷ്പന്റെയും കഥയാണത്. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവപ്പിന് ഉത്തരവിട്ട ഉദ്യേഗസ്ഥൻ എന്ന ചരിത്രമുണ്ട് റവാഡക്ക്. കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് തലശ്ശേരി എഎസ്പി ആയിരുന്ന അദ്ദേഹം.
എംവി രാഘവന് എതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ നടത്തിപ്പോന്നിരുന്ന സമരത്തിന്റെ തുടർച്ചയായിരുന്നു അത്. പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടായിരുന്നു സമരം. 1994 നവംബർ 25 ന് കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തിനായി എംവി രാഘവൻ എത്തിപ്പോൾ ആയിരുന്നു വെടിവെപ്പ് നടന്നത്. എഎസ്പി ആയിരുന്ന റവാഡ ചന്ദ്രശേഖർ ആയിരുന്നു അന്ന് വെടിവയ്ക്കാൻ ഉത്തരവിട്ടത്. കെ കെ രാജീവനും, മധുവും, ഷിബുലാലും, ബാബുവും, റോഷനും ഉല്‍പ്പെട്ട അഞ്ച് പേര് അന്ന് വെടിവപ്പിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പുഷ്പൻ ഏറെക്കാലം ജീവിക്കുന്ന രക്തസാക്ഷിയായി ജീവിക്കുകയും 2024 സെപ്തംബർ 20 ന് മരിക്കുകയും ചെയ്തു.
കൂത്തുപറമ്പ് വെടിവപ്പ് കേസിൽ റവാഡ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുക്കാര്‍ക്ക് കൊല നടത്താനുള്ള വ്യക്തി വൈരാഗ്യമില്ലായിരുന്നെന്ന് നിരീക്ഷിച്ച കോടതി 2012ല്‍ റവാഡക്കും മറ്റ് നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ചുമത്തിയ കേസ് റദ്ദാക്കുകയായിരുന്നു.
കേരളത്തിന്റെ 41-ാം പോലീസ് മേധാവി ആയിട്ടാണ് റവാഡ ചന്ദ്രശേഖറിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ അദ്ദേഹം 1991 ഐപിഎസ് ഉദ്യോഗസ്ഥനാണ്. തലശ്ശേരിയിൽ ആയിരുന്നു ആദ്യ നിയമനം. ജോലിയിൽ പ്രവേശിച്ച് തൊട്ടടുത്ത ദിവസങ്ങളിൽ ആയിരുന്നു കൂത്തുപറമ്പ് വെടിവപ്പ് നടന്നത് എന്നതും ചരിത്രം. ആശയവിനിമയത്തിൽ വന്ന ചില പ്രശ്നങ്ങളായിരുന്നു അതിന് കാരണം എന്ന രീതിയിലും പിന്നീട് വാർത്തകൾ പുറത്ത് വന്നിരുന്നു.
2008 ൽ ആണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോവുകയായിരുന്നു. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷണൽ ഡയറക്ടർ ആയിട്ടായിരുന്നു നിമയനം. മികച്ച ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത റവാഡ, പിന്നീട് ഐബിയുടെ സ്പെഷ്യൽ ഡയറക്ടർ പദവിയിൽ എത്തി. 2023 ൽ അദ്ദേഹത്തിന് ഡയറക്ടർ ജനറൽ പദവി നൽകി. പിന്നീട് അതേവർഷം തന്നെ ഡിജിപിയായി സ്ഥാനക്കയറ്റവും ലഭിച്ചു. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായിരിക്കവേ ആണ് സംസ്ഥാന പോലീസ് മേധാവിയായുള്ള നിയമനം. ഇതിനിടെ അദ്ദേഹത്തെ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടയായും നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.