)
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ വ്യാപകമായി മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വോട്ടര്‍മാരെ ചേര്‍ത്തു എന്ന ആരോപണം അംഗീകരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ജയിക്കാന്‍ ഉദ്ദേശിക്കുന്ന സീറ്റില്‍ പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഗോപാലകൃഷ്ണന്റെ ചോദ്യം.
തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ബിജെപി കള്ളവോട്ട് നടത്തിയെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ബി ഗോപാലകൃഷ്ണന്.
ഇങ്ങനെ ആയിരുന്നു ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍- 'ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളേയും ചെയ്യിക്കും.' ഇത് കള്ളവോട്ട് അല്ലെന്നാണ് ബി ഗോപാലകൃഷ്ണന്റെ വാദം.
എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ വോട്ട് ചെയ്യിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ആ സമയത്ത് ആലോചക്കും. മരണപ്പെട്ടവരുടെ പേരില്‍ വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ പലതവണ വോട്ട് ചെയ്യുന്നതും ഒക്കെയാണ് കള്ളവോട്ട്. ആളുകളെ ഏത് വിലാസത്തിലും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. ജയിക്കാന്‍ വേണ്ടി ഇനിയും വോട്ട് ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ചേര്‍ക്കപ്പെട്ടിരുന്നത്. അതിനെതിരെ അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണവുമായി രംഗത്തെത്തിയതോടെയാണ് തൃശൂര്‍ വീണ്ടും ചര്‍ച്ചയായത്. ആള്‍താമസമില്ലാത്ത വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വലിയ തോതില്‍ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.