Thushara Murder Case: തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം ശിക്ഷ

Thushara Murder Case Verdict: ചന്തുലാൽ, ​ഗീത ലാലി എന്നിവരെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 05:11 PM IST
  • പോസ്റ്റുമോ‍ർട്ടത്തിൽ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലെന്ന് കണ്ടെത്തി
  • 21 കിലോ​ഗ്രാം മാത്രമായിരുന്നു മൃതദേഹത്തിന്റെ ഭാരം
Thushara Murder Case: തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം: ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സ്ത്രീധനത്തിന്റെ പേരിലാണ് തുഷാരയെ (28) ഭർത്താവിന്റെ വീട്ടിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ​ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഇരുവർക്കും ഓരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കേസിലെ മൂന്നാംപ്രതിയായ ലാലി (66) ഒന്നര വർഷം മുൻപ് മരിച്ചതിനെ തുടർന്ന് കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ചന്തുലാലിന്റെ പിതാവാണ് ലാലി. ഇയാളെ ഇത്തിക്കര ആറിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2013ൽ ആയിരുന്നു ചന്തുലാലിന്റെയും തുഷാരയുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് അഞ്ചര വർഷം കഴിഞ്ഞാണ് യുവതി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടത്തിലാണ് ക്രൂരകൊലപാതകം പുറം  ലോകം അറിഞ്ഞത്. 21 കിലോ​ഗ്രാം ഭാരം മാത്രമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു. ചർമ്മം എല്ലിനോട് ഒട്ടിയ നിലയിലായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News