Tiger Attack: ദൗത്യസംഘത്തെ ആക്രമിക്കാനാഞ്ഞപ്പോൾ വെടിവച്ചു; ഇടുക്കിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു

Idukki Tiger Attack: മയക്കുവെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കടുവ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെയും ആക്രമിക്കാൻ ശ്രമിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2025, 02:22 PM IST
  • ഇടുക്കിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വളർത്തുമ‍‍‍ൃ​ഗങ്ങളെ കൊന്നു
  • പശുവിനെയും നായയെയുമാണ് കടുവ കൊന്നത്
Tiger Attack: ദൗത്യസംഘത്തെ ആക്രമിക്കാനാഞ്ഞപ്പോൾ വെടിവച്ചു; ഇടുക്കിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ നിന്ന് ദൌത്യ സംഘം പിടികൂടിയ കടുവ ചത്തു. ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവ ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെയും ആക്രമിക്കാൻ ശ്രമിച്ചു.

ദൌത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൌത്യസംഘം വെടിവച്ചിരുന്നു. ഇടുക്കിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വളർത്തുമ‍‍‍ൃ​ഗങ്ങളെ കൊന്നിരുന്നു. പശുവിനെയും നായയെയുമാണ് കടുവ കൊന്നത്.

ALSO READ: ഇടുക്കിയിൽ കടുവ വളർത്തുമൃഗങ്ങളെ കൊന്നു; വനംവകുപ്പ് സംഘം സ്ഥലത്തെത്തി

ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ വളർത്തുമൃ​ഗങ്ങളെ ആക്രമിച്ച് കൊല്ലുകയായിരുന്നു. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള വിദ​ഗ്ധ സംഘമാണ് കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്.

ആദ്യം മയക്കുവെടിയേറ്റെങ്കിലും കടുവ മയങ്ങാൻ സമയമെടുത്തു. ഇതിന് ശേഷം രണ്ടാമത് മയക്കുവെടിവച്ച സമയത്ത് കടുവ ദൌത്യസംഘത്തിന് നേരെ പാഞ്ഞടുത്തു. കടുവയുടെ അടിയേറ്റ് ഒരു ഉദ്യോഗസ്ഥൻറെ ഹെൽമറ്റും ഇവരുടെ ഷീൽഡും തകർന്നു. ഇതോടെ കടുവയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News