)
തിരുവനന്തപുരം: പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ഫോണിൽ വിളിച്ച് അനാവശ്യം പറഞ്ഞ യുവാക്കളെ പോലീസ് പിടികൂടി. പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ഫോണിൽ വിളിച്ച് നിരന്തരമായി ശല്യം ചെയ്ത കുന്നത്തുകാൽ മൂവേര സ്വദേശി സച്ചു എന്ന് വിളിക്കുന്ന സജിൻ (30) നാറാണി കോട്ടുക്കോണം സ്വദേശി അനന്തു (20) എന്നിവരാണ് വെള്ളറട പോലീസിന്റെ പിടിയിലായത്.
അനന്തുവിൻറെ പക്കൽ നിന്ന് കഞ്ചാവും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പിടിയിലായ യുവാവിന്റെ സുഹൃത്താണ് പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രതികൾക്ക് നൽകിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- പത്താം ക്ലാസുകാരിയായ പെൺകുട്ടിയും, പ്ലസ് വൺ വിദ്യാർഥിയും പ്രണയത്തിലായിരുന്നു.
എന്നാൽ, പിന്നീട് ഇവർ അകന്നു. ഈ വൈരാഗ്യം തീർക്കാൻ പ്ലസ് വൺ വിദ്യാർഥി സുഹൃത്തായ അനന്തുവിന് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈമാറുകയായിരുന്നു. ഈ നമ്പർ അനന്തു, സുഹൃത്തായ സജിനും കൈമാറി. തുടർന്ന് നിരന്തരം പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് അനാവശ്യങ്ങൾ പറഞ്ഞു തുടങ്ങി. സഹികെട്ട പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ വെള്ളട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ സുഹൃത്താണ് തനിക്ക് ഫോൺ നമ്പർ തന്നതെന്ന് അനന്തു സമ്മതിച്ചു. പെൺകുട്ടിയെ വിളിച്ച് ശല്യം ചെയ്താൽ ഒരു ദിവസം മുഴുവൻ കുടിക്കാനുള്ള മദ്യവും ഭക്ഷണവും അനന്തുവിന് വാഗ്ദാനം ചെയ്തിരുന്നതായും പോലീസിനോട് സംബന്ധിച്ചു.
പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ ജൂനിയർ ജസ്റ്റിസ് പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്ത വെള്ളറട പോലീസ് സജിനെയും അനന്തുവിനെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മാരായമുട്ടത്ത് സ്ത്രീയെ ശല്യം ചെയ്ത കേസിൽ പ്രതിയായിരുന്നു പിടിയിലായ സജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.