)
തിരുവനന്തപുരം: കേന്ദ്രം നൽകേണ്ട ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തടഞ്ഞുവെച്ചിരിക്കുന്ന 1500 കോടി നഷ്ടപ്പെടുത്തണോ വേണ്ടയോ എന്നാണ് നിലവിലെ പ്രശ്നം എന്നും, തുക നഷ്ടപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയാറല്ലെന്നും മന്ത്രി അറിയിച്ചു. പിഎംശ്രീ പദ്ധതിയിൽ നിന്നും എപ്പോൾ വേണമെങ്കിലും പിന്മാറാമെന്ന വ്യവസ്ഥ കരാറിൽ നിലനിൽക്കുന്നുണ്ട്. ഇരു കക്ഷികളും തമ്മിൽ ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താം. വിയോജിപ്പ് ഉള്ള പക്ഷം കോടതിയിൽ പോകാനും അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കേന്ദ്രം നൽകേണ്ട ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തടഞ്ഞുവെച്ചിരിക്കുന്ന 1500 കോടി നഷ്ടപ്പെടുത്തണോ വേണ്ടയോ എന്നാണ് നിലവിലെ പ്രശ്നം എന്നും, തുക നഷ്ടപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയാറല്ലെന്നും മന്ത്രി അറിയിച്ചു. പിഎംശ്രീ പദ്ധതിയിൽ നിന്നും എപ്പോൾ വേണമെങ്കിലും പിന്മാറാമെന്ന വ്യവസ്ഥ കരാറിൽ നിലനിൽക്കുന്നുണ്ട്. ഇരു കക്ഷികളും തമ്മിൽ ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താം. വിയോജിപ്പ് ഉള്ള പക്ഷം കോടതിയിൽ പോകാനും അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല, അത് കെ സുരേന്ദ്രൻ്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പാഠപുസ്കത്തിലെ ഉള്ളടക്കത്തിലെ തെറ്റായ നിലപാട് സ്വീകരിച്ചപ്പോൾ ബദൽ പാഠപുസ്തകം ഇറക്കിയ സംസ്ഥാമാണ് കേരളം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിഎംശ്രീ കേരളത്തിന് ആവശ്യമില്ല, ഫണ്ട് മതി എന്നും അദ്ദേഹം ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.