)
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്ന സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ വിഡി സതീശന് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു. സില്‍വര്‍ ലൈനിന്റെ സര്‍വ്വേയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുന്നതിന് റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വിഡി സതീശന് അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടായിരുന്നു വിജ്ഞാപനങ്ങളിൽ അധികവും. 2020 ൽ ആയിരുന്നു ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി സതീശൻ.
മറ്റ് മന്ത്രിസഭ യോഗ തീരുമാനങ്ങൾ
1. പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2026 നവംബർ 30 വരെ നീട്ടും
2. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിനുള്ള ശുപാർശകൾ കോടതികൾക്ക് നൽകും
3. യുഡിഎഫ് മാനിഫെസ്റ്റോ നടപ്പിലാക്കാന്‍ വിവിധ കാര്യങ്ങള്‍ വിഭജിച്ചു നല്കി. വിഷന്‍ 2031 എന്ന പേര് നല്കി
4. ജൂണ്‍ ഒന്നാം തീയ്യതി മുതല്‍ 100 ദിവസത്തേക്ക് ചെയ്ത് തീര്‍ക്കാനുള്ള വിഷയങ്ങള്‍ കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യും
5. പത്മ പുരസ്കാരങ്ങള്‍ക്കായുള്ള ശുപാര് തയ്യാറാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു
6. ഹൈക്കോടതിയെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി അഡ്വ. മുഹമ്മദ് ഷായെ നിയോഗിച്ചു
7. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടികൾ പുന:പരിശോധിക്കും.
എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായിരുന്നു കെ റെയിൽ എന്ന് വിളിക്കപ്പെട്ട സിൽവർ ലൈൻ അതിവേഗ റെയിൽപാത. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാതെ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു. അതുകൊണ്ട് തന്നെ, സർവ്വേ നടത്തി മഞ്ഞക്കുറ്റികൾ സ്ഥാപിച്ച ഇടങ്ങളിൽ സ്ഥലം ഉടമകൾക്ക് അത് വിൽക്കാനോ പണയം വയ്ക്കാനോ കഴിയാനാകാത്ത സ്ഥിതിവിശേഷം സംജാതമായിരുന്നു. ഇത് വലിയ തോതിൽ ജനവികാരം ഉണർത്താനും കാരണമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.