കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നതായി അറിയില്ലെന്നായിരുന്നു റഹീം പൊലീസിന് മൊഴി നൽകിയത്.

തിരുവനന്തപുരം: കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ്റെ പിതാവ് റഹീം. വീട്ടുകാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് താൻ. അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നും റഹീം പറഞ്ഞു. മകനുമായും താൻ നിരന്തരം സംസാരിച്ചിരുന്നു. തനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ല. സംഭവിച്ചതെന്താണെന്ന് പൊലീസ് കണ്ടത്തട്ടെയെന്നും മറ്റൊന്നും പറയാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം പറഞ്ഞു. വെഞ്ഞാറമ്മൂട് പൊലീസും റഹീമിൻ്റെ മൊഴിയെടുത്തിരുന്നു.
ഷെമീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സംസാരത്തിലും വ്യത്യാസം വന്നുതുടങ്ങിയെന്നും റഹീം വ്യക്തമാക്കി. എല്ലാവരുടേയും പ്രാർത്ഥന വേണമെന്ന് റഹീം പറഞ്ഞു.
അതേസമയം പൊലീസിൽ റഹീം നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്തുവന്നു. 65 ലക്ഷത്തിന്റെ കടമുണ്ടായിരുന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് റഹീം നൽകിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷത്തിന്റെ കടമുണ്ടായിരുന്നത് മാത്രമാണ് അറിയാമായിരുന്നത്. ഒരു പെൺകുട്ടിയുമായി അഫാൻ അടുപ്പത്തിലായിരുന്നുവെന്ന കാര്യവും അറിയാമായിരുന്നു. ആ പെൺകുട്ടിയുടെ സ്വർണ മാല പണയം വെച്ചിരുന്നു. അത് തിരിച്ചെടുത്ത് നൽകാൻ ദിവസങ്ങൾക്ക് മുൻപ് 60,000 രൂപ നാട്ടിലേക്കയച്ചതായും റഹീമിന്റെ മൊഴിയിലുള്ളതായാണ് വിവരം.
കൂട്ടക്കൊലയുടെ കാരണം കടബാധ്യതയാണെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്നായി 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയിരുന്നത്. പണം തിരികെ ചോദിച്ച് കടക്കാർ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ അഫാനും കുടുംബവും ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നതായി പൊലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.