Venjarammoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനുമായി വെഞ്ഞാറമൂട്ടിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി

Mass Murder Case Accused Affan: മുത്തശി സൽമാബീവിയെ കൊലപ്പെടുത്തിയ പാങ്ങോടുള്ള വീട്ടിലാണ് തെളിവെടുപ്പ് ആദ്യം നടന്നത്. തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ വെഞ്ഞാറമ്മൂട്ടിലുള്ള വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

Written by - Zee Malayalam News Desk | Last Updated : Mar 7, 2025, 09:27 PM IST
  • വെള്ളിയാഴ്ച രാവിലെ അഫാനുമായി തെളിവെടുപ്പ് നടത്താനാണ് നേരത്തെ പോലീസ് തീരുമാനിച്ചത്
  • എന്നാൽ, ഇതിനിടെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ വച്ച് അഫാൻ കുഴഞ്ഞുവീണു
Venjarammoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനുമായി വെഞ്ഞാറമൂട്ടിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ തെളിവെടുപ്പിന് എത്തിച്ചു. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുത്തശി സൽമാബീവിയെ കൊലപ്പെടുത്തിയ പാങ്ങോടുള്ള വീട്ടിലാണ് തെളിവെടുപ്പ് ആദ്യം നടന്നത്. തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ വെഞ്ഞാറമ്മൂട്ടിലുള്ള വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

Add Zee News as a Preferred Source

വെള്ളിയാഴ്ച രാവിലെ അഫാനുമായി തെളിവെടുപ്പ് നടത്താനാണ് നേരത്തെ പോലീസ് തീരുമാനിച്ചത്. എന്നാൽ, ഇതിനിടെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ വച്ച് അഫാൻ കുഴഞ്ഞുവീണു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് കണ്ട് വൈകിട്ടോടെ തെളിവെടുപ്പ് നടത്തുകയായിരുന്നു.

ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; കെ ഉവൈസ് ഖാനെതിരെ കെപിസിസിക്ക് പരാതി, പ്രതി അഫാന്റെ വക്കാലത്തൊഴിഞ്ഞ് വക്കീൽ

അഫാനെ കഴിഞ്ഞ ദിവസം മൂന്ന് ദിവസത്തെ പോലീസ് കസറ്റഡിയിൽ വിട്ടിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴും കടബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന മൊഴിയിൽ അഫാൻ ഉറച്ചുനിൽക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News