)
തിരുവനന്തപുരം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ശേഷം ആത്മഹത്യ ചെയ്ത വിപഞ്ചികയുടേയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന് വിപഞ്ചികയുടെ അമ്മയ്ക്ക് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
Also Read: വിപഞ്ചികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ സാധ്യമായതെല്ലാം ചെയ്യുമെന്നും മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അമ്മയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും കോണ്‍സുലേറ്റ് ശക്തമായി ഇടപെട്ടതിന്റെ ഭാഗമായി ഇന്നലെ സംസ്കാരം തടഞ്ഞുവെന്നും. വിപഞ്ചികയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന് കോണ്‍സുലേറ്റ് കൂടി അപ്രൂവ് ചെയ്തല്ലാതെ മൃതദേഹം വിട്ടുകൊടുക്കില്ല അതിന് വേണ്ടി കാത്തിരിക്കണം. ഇന്ന് കോടതി തുറന്നാല്‍ ഉടന്‍ ഇടക്കാല ഉത്തരവ് വാങ്ങിത്തരാമെന്നാണ് കൗണ്‍സല്‍ അറിയിച്ചത്. അത് വന്നാല്‍ ഉടന്‍ ഷാര്‍ജയിലേക്ക് അയച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
വിപഞ്ചികയുടെ കുഞ്ഞില്‍ അമ്മയ്ക്കും അച്ഛനും അവകാശമുണ്ടെങ്കിലും നിയമപരായി വിവാഹ ബന്ധം വേര്‍പിരിയാത്തതിനാല്‍ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാന്‍ അച്ഛന് മാത്രം അവകാശമെന്ന വാദത്തെ മറികടന്ന് കൊണ്ടുവരാനുള്ള ശ്രമം നടത്താമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ വിപഞ്ചികയുടെ ഭര്‍ത്താവിന് യാത്രാ നിരോധനമുണ്ടെന്നും അദ്ദേഹത്തിന് ശവസംസ്കാരത്തിന് പങ്കെടുക്കണമെന്നത് അംഗീകരിക്കേണ്ടതാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഇതെല്ലാം അംഗീകരിച്ചു കൊനടുതന്നെ അതിനുള്ള പോംവഴി എന്താണെന്ന് ഷാര്‍ജ സര്‍ക്കാരിനോടും അവിടുത്തെ കോടതിയോടും അപേക്ഷിച്ച് മൃതദേഹം ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നും. നിയമപരമായ എല്ലാം വഴികളും തേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.